Monday, May 22, 2017

                                 തിമിരജാലകം 

 ജാലകച്ചില്ലിന്മേലെ കാഴ്ചകൾ മറയ്ക്കുന്ന 
തിമിരമാം അഴുക്കുകൾ തേച്ചു ഞാൻ കളയവേ 
നിരത്തിൻ  മറുവശം , തെളിഞ്ഞു ദൈന്യമാർന്ന 
തെരുവുബാല്യത്തിൻ്റെ ദീനാമം കൊച്ചു മുഖം 
നെഞ്ചൊട്ടി, വയറുന്തി, പിഞ്ചിയ കുപ്പായത്തി-
നുള്ളിൽ നിന്നൊരു ദീനാമം നോട്ടമെന്നിൽ 
തറച്ച നിമിഷത്തിൽ, ഓർത്തു പോയി ഞാനും 
തിമിരജാലകം തന്നെ ഉത്തമം,ബഹു കേമം !


കഷ്ടം, ഞാൻ വെടിപ്പാക്കി, കാഴ്ചകൾ 

തുറന്നിട്ട്,കാണാതിരിക്കുന്നതെങ്ങനെ ?
ആ കുഞ്ഞിക്കണ്ണുകൾ തറയ്ക്കുന്നത് കഷ്ടം,
നിശബ്ദ യാചനയിലൊരു കൊതിനോട്ടം.
കണ്ണാടിക്കൂടിനുള്ളിൽ ഇരിപ്പു മധുരമാം 
പലഹാരങ്ങളിലേക്ക് വിശപ്പിൻ നഗ്നനോട്ടം.
കാറിനുള്ളിലെ തണുപ്പിൽ നിന്നൊരു 'അമ്മ
തറവാടി,മാന്യ  തൻപൊന്നുമകനുമായ് 
പൊതികളോരോന്നായി കൂട്ടുന്നു വാങ്ങി 
പിന്നെ,കാറിനുള്ളിൽ കേറാനായി തുടങ്ങുന്നു 
ചിണുങ്ങുന്നു പുത്രൻ,ചൂണ്ടുന്നു വിലങ്ങാ 
കണ്ണാടിക്കൂട്ടിലെ പലഹാരത്തിനായ് 
മുത്തിൻറെ ശാഠ്യത്തിനെ കപടദേഷ്യത്താലമ്മ 
കിന്നരിച്ചോമനിച്  വാങ്ങിയും കൊടുക്കുന്നു 
വിശപ്പിന്റെ ഏറ്റത്താൽ  പാവം കുട്ടിയപ്പോൾ 
നാ നൊട്ടിനുണയുന്നു,കൊതിയോടതുപോൽ 
'അമ്മ കണ്ടതും തട്ടിക്കളഞ്ഞാപലഹാര-
മാക്രോശിക്കുന്നു തെണ്ടിപ്പിള്ളേർ തൻ കൊതി 
വേണ്ടായെന് മകനു, തരാം ഞാൻ വാങ്ങി 
വേറെ സ്ഥലത്തു പോയ് 
മണ്ണിൽ പുതഞ്ഞു കിടക്കുമാപലഹാര-
ത്തു ണ്ടിലേക്കവൻ വെമ്പലോടടുക്കുന്നു 

വേണ്ടയീ ജന്നൽ, എല്ലാം കാണും ജന്നൽ 

പൊടിപിടിക്കട്ടെ, മറയട്ടെ  കാഴ്ചകൾ 
തിരിഞ്ഞു ഞാനെൻ തുളുമ്പും 
മിഴിനീർ മറയ്ക്കും സ്വാസ്ഥ്യത്തിലേക്ക് .